Skip to main content

പൂർണ്ണമായും മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച മലയാളം സിനിമ

പൂർണ്ണമായും മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച മലയാളം സിനിമ

പൂർണ്ണമായും മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച ആദ്യ "മലയാളം" സിനിമ. അല്ല, ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സിനിമ.

സതീഷ് കളത്തിൽ എന്ന പരീക്ഷണ സംവിധായകൻ

ക്യാമറ മൊബൈൽ ഫോണുകളുടെ ആരംഭഘട്ടത്തിൽ, വീഡിയോ ഓപ്ഷൻ ഉള്ള മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കുന്ന വീഡിയോകൾ മൊബൈൽ ഫോണുകളിൽ മാത്രം കാണാൻ കഴിയാവുന്നതും പുറത്ത് (ടീവികളിലും മറ്റും) ഡിസ്പ്ലേ ചെയ്ത് കാണാൻ കഴിയാവുന്നത്ര റസൂലുഷൻ ഇല്ലാത്തവയും ആയിരുന്നു.

 2 മെഗാപിക്സൽ വീഡിയോ റസൂലുഷനോട് കൂടി ആദ്യം ഇറങ്ങിയ നോക്കിയ N70യിൽ ചിത്രീകരിച്ച വീഡിയോകൾക്ക് ടീവികളിലും മറ്റും ഡിസ്പ്ലേ ചെയ്ത് കാണാൻ തക്ക ഗുണനിലവാരം ഉണ്ട് എന്ന് കണ്ടെത്തിയതോടെയാണ് സതീഷ് മൊബൈൽ ഫോണിലൂടെ ഒരു ചലച്ചിത്രം സാദ്ധ്യമാക്കാനുള്ള പരിശ്രമങ്ങൾ ചെയ്തത്. 2008 ൽ വീണാവാദനം എന്ന 26 മിനിറ്റുള്ള ഡോക്യുമെന്ററി മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചു. എന്നാൽ, ഡോക്യൂമെന്ററിയുടെ ചിത്രീകരണത്തിന് ശേഷം അത് എഡിറ്റ് ചെയ്യാൻ സതീഷിന് ചെന്നൈക്ക് പോകേണ്ടതായിവന്നു. മെമ്മറി കാർഡുകൾ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾ ആരംഭദശയിലായിരുന്ന കാലമായതിനാൽ സ്വന്തം സ്ഥലമായ തൃശ്ശൂരിലും മറ്റും മെമ്മറി കാർഡുകളിൽ നിന്നും വീഡിയോ ക്ലിപ്പുകൾ കംപ്യൂട്ടറിലേക്ക് പകർത്തുന്നതിനും ഡിജിറ്റൽ ക്ലിപ്പുകൾ എഡിറ്റ് ചെയ്യുന്നതിനും സാങ്കേതിക തടസ്സങ്ങൾ നേരിടുകയുണ്ടായി. അവസാനം, ചെന്നൈയിലെ എസ് ആൻഡ് എസ് സ്റ്റുഡിയോയിലാണ് ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിച്ചത്

വീണാവാദനത്തിന്റെ വിജയം, വീണ്ടും മൊബൈൽ ഫോൺ കാമറയിലൂടെ തന്നെ ഒരു പരീക്ഷണം കൂടി നടത്തുവാൻ സതീഷിന് പ്രേരണയായി. 2010-ൽ നോക്കിയയുടെ തന്നെ  'നോക്കിയ എന്‍ 95' മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച ഒന്നര മണിക്കൂറുള്ള സമ്പൂര്‍ണ ഡിജിറ്റല്‍ സിനിമയാണ് 'ജലച്ചായം'. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് സുജിത് ആലുങ്ങല്‍. സ്റ്റാന്‍ഡില്‍ ഉറപ്പിച്ച മൊബൈല്‍ ഫോണിലൂടെ ചിത്രീകരണം നടത്തിയത് പ്രമോദ് വടകര.

അങ്ങനെ, ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സിനിമയുടെ നിർമ്മാതാവും സംവിധായകനും ആയി ഇദ്ദേഹം അറിയപ്പെട്ടു.

പിന്നീട്, തൃശ്ശൂരിലെ ഒരു മാലിന്യ നിക്ഷേപ പ്രദേശമായ ലാലൂരിന്റെ ചരിത്രവും ആ പ്രദേശത്തിന്റെ ജനങ്ങളുടെ ദുരിതവും അനാവരണം ചെയ്യുന്ന 'ലാലൂരിന് പറയാനുള്ളത്' എന്ന ഡോക്യുമെന്ററിയും 2012-ൽ സംവിധാനം ചെയ്തു.

സതീഷ് രചിച്ച, ലാലൂർ ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ പിന്നീട്, 'ലാലൂരിന് പറയാനുള്ളത്' എന്ന പേരിൽ തന്നെ പുസ്തക രൂപത്തിലും പുറത്തിറക്കി. വിദ്യാപോഷിണി പബ്ലിക്കേഷൻസ് ആണ് ഈ പുസ്തകം പബ്ലിഷ് ചെയ്തത്.



Comments

Popular posts from this blog

എന്താണ് അവിശ്വാസപ്രമേയം ?

എന്താണ് അവിശ്വാസപ്രമേയം ? സര്‍ക്കാരിന് എല്ലായ്പ്പോഴും ലോക്സഭയില്‍ ഭൂരിപക്ഷപിന്തുണ ഉണ്ടായിരിക്കണം. അത് ഇല്ല എന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉപാധിയാണ് അവിശ്വാസപ്രമേയം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും. സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പില്ലാത്ത നിലവരുമ്പോഴാണ് സാധാരണഗതിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുക. പ്രമേയം പാസായാല്‍ മന്ത്രിസഭ രാജിവയ്ക്കണം. ഹാജരുള്ള അംഗങ്ങളില്‍ പകുതിയിലധികംപേര്‍ പിന്തുണച്ചാല്‍ പ്രമേയം പാസാകും. അവിശ്വാസപ്രമേയം ലോക്സഭ തള്ളിയാല്‍ സര്‍ക്കാരിന് തുടരാം. ഇതുപോലെ വിശ്വാസപ്രമേയം അവതരിപ്പിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനും അവസരമുണ്ട്. എന്താണ് നടപടിക്രമം ? ഏതൊരംഗത്തിനും അവിശ്വാസപ്രമേയം അവതരിപ്പിക്കാം. സ്വാഭാവികമായും സര്‍ക്കാരിനെ എതിര്‍ക്കുന്നവരാകും അവിശ്വാസപ്രമേയം അവതരിപ്പിക്കുക. ലോക്സഭാചട്ടം 198 അനുസരിച്ച് സഭ ചേരുന്ന ദിവസം രാവിലെ 10 മണിക്കുമുന്‍പ് ലോക്സഭാ സെക്രട്ടറി ജനറലിന് രേഖാമൂലം നോട്ടിസ് നല്‍കണം. 10 മണിക്കുശേഷം ലഭിക്കുന്ന നോട്ടിസുകള്‍ പിറ്റേദിവസം ലഭിച്ചതായി കണക്കാക്കും. അവിശ്വാസപ്രമേയം അവതരിപ്പിക്